ആലുവ: അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ് ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരന് മരിച്ച സംഭവത്തില്‍ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്പനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലുവയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല.
വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: