കൊച്ചി: ദുഃഖവെള്ളിയില്‍ അനൗണ്‍സ്മെന്റും വാദ്യഘോഷങ്ങളുമൊഴിവാക്കിയായിരുന്നു എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണം. മരട് മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിലെത്തി സ്ഥാനാര്‍ഥി വോട്ടര്‍മാരെ കണ്ടു. പൊങ്കാല നടന്ന കലൂര്‍ പാവക്കുളം ക്ഷേത്രത്തിലും പ്രതിഷ്ഠാ മഹോത്സവം നടക്കുന്ന കാരണക്കോടം ക്ഷേത്രത്തിലുമെത്തി അനുഗ്രഹം തേടി.
കലൂരിലും കാരണക്കോടത്തും പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു.കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ സഖാക്കള്‍ക്ക് വീതിച്ചു നല്‍കിയെന്ന് കലൂരില്‍ ബിഡിജെഎസിന്റെ ലോക്സഭാമണ്ഡലം തല കുടുംബ സംഗമത്തില്‍ കണ്ണന്താനം കുറ്റപ്പെടുത്തി.എറണാകുളത്തേയും കേരളത്തെയും സ്മാര്‍ട്ടാക്കാന്‍ എന്‍ഡിഎയുടെ വിജയം അനിവാര്യമാണെന്ന് ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ദുഃഖവെള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത കണ്ണന്താനം നഗരികാണിക്കലിലും ഭാഗഭാക്കായി.കണ്ണന്താനത്തിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്ത് നടത്തിയ സോഷ്യല്‍ മീഡിയ വോളന്റിയേഴ്സ് മീറ്റില്‍ നൂറോളം പേര് പങ്കെടുത്തു.വിവിധ കര്മ്മമേഖലകളിലായിരിക്കെ കണ്ണന്താനത്തെ അടുത്തറിഞ്ഞവരാണ് സോഷ്യല്‍ മീഡിയ വോളന്റിയേഴ്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വമേധയാ ഇവര്‍ നടത്തുന്നത്.
ഇന്ന് കളമശേരി, പറവൂര്‍ നിയോജകമണ്ഡലങ്ങളില്‍ അല്‍ഫോന്‍സ് കണ്ണന്താനം പ്രചാരണം നടത്തും. ഏലൂരില്‍ രാവിലെ 7.30നു കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. എറണാകുളം നഗരത്തില്‍ വൈകുന്നേരം മൂന്നു മുതല്‍ ഏഴു വരെ നൂറോളം സ്ക്വാഡുകള്‍ മഹാസമ്പര്‍ക്ക യജ്ഞം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: