കൊച്ചി: എന്‍ഡിഎയ്ക്കെതിരായ എല്‍ഡിഎഫ്- യുഡിഎഫ് കൂട്ടുകെട്ട് ജനരോഷത്തിനുമുന്നില്‍ കാറ്റുംമഴയും വന്നപ്പോഴത്തെ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലാകുമെന്ന് എന്‍ഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് സി.വി. ആനന്ദബോസ്. തമസ് സുഖപ്രദമെന്ന പ്രത്യയശാസ്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. ഇരുളിന്റെ മറവിലാണ് അദ്ദേഹത്തിന്റെ ഭരണം.
എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് ബിഡിജെഎസ് സംഘടിപ്പിച്ച ലോക്സഭാമണ്ഡലതല കുടുംബ സംഗമം കലൂര്‍ എജെ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനന്ദബോസ്. വിശ്വാസികളെ അപമാനിക്കുകയും അതിനോട് നിസ്സംഗത കാട്ടുകയും ചെയ്തവരെ വോട്ടുചെയ്യുമ്പോള്‍ ഓര്‍ത്തുവച്ച് തക്കവിധത്തില്‍ പ്രതികരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന സമിതിയംഗം പ്രമീളാദേവി പറഞ്ഞു. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയന് അധ്യക്ഷനായി.
ജനപക്ഷം, ധീവര മഹാസഭയുടെ ഡിഎല്‍പി, നാഷണല്‍ സെക്കുലര്‍ ഫ്രണ്ട് എന്നിവ കൂടി മുന്നണിയില്‍ എത്തിയതോടെ എന്‍ഡിഎ അതിശക്തമായെന്നും അവലോകന പ്രസംഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റും മുന്നണി ചെയര്‍മാനുമായ എന്‍.കെ. മോഹന്‍ദാസ് പറഞ്ഞു.
സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം, ഭാര്യ ഷീല, ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ട്രഷറര്‍ കെ.എസ്. സുരേഷ്കുമാര്‍, മണ്ഡലം നേതാക്കളായ സി.ജി. രാജഗോപാല്‍, ഷൈന്‍ കൂട്ടുങ്കല്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ബിഡിവൈഎസ് കണ്‍വീനര്‍ ഗിരീഷ് വെണ്ണല, മഹിള സേന മണ്ഡ ലം പ്രസിഡന്റ് അനില സുരേന്ദ്രന്, ബിഡിജെഎസ് നേതാക്കളായ വി. വേണുഗോപാല്‍, അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: