ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും രണ്ടാം മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും നേരിടും. ഹൈദരാബാദില്‍ വൈകിട്ട് നാലിന് കളി തുടങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് രണ്ടാം മത്സരം. ഇന്ന്് ബെംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫില്‍ കടക്കാനാകും.
മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം പകുതിയോടടുത്തപ്പോള്‍ ഫോം നഷ്ടപ്പെട്ട രണ്ട് ടീമുകളാണ് ഹൈദരാബാദും കൊല്‍ക്കത്തയും. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്റ്റോ സഖ്യമാണ് ഹൈദരാബാദിന്റെ കരുത്ത്. മറുവശത്ത് ആന്ദ്രെ റസലെന്ന വിന്‍ഡീസ് താരത്തെ കേന്ദ്രീകരിച്ചാണ് കൊല്‍ക്കത്തയുടെ പോരാട്ടം. കുല്‍ദീപ് യാദവ് അടക്കമുള്ള സ്പിന്നര്‍മാര്‍ കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഹൈദരാബാദിന്റെ പേസ് നിരയും റഷീദ് ഖാന് നയിക്കുന്ന സ്പിന്‍ വിഭാഗവും ഫോമില്‍.
കോഹ്ലിയും ധോണിയും തമ്മിലുള്ള പോരാട്ടമാകും രണ്ടാം മത്സരം. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്് കോഹ്ലിയും സംഘവും. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്്സ് ഇന്ന് തിരികെയെത്തും.
് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റാണ് ചെന്നൈയുടെ വരവ്. നായകന് എം.എസ്. ധോണി ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും. ഓപ്പണര്‍മാരായ ഷെയ്ന് വാട്സണ്, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ഫോമിലെത്തിയതോടെ ബാറ്റിങ്ങ് ശക്തിപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: