ന്യൂദല്‍ഹി: നാവിക സേനക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് 2021-ല്‍ നാവിക സേനയുടെ ഭാഗമാകുമെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ.
കപ്പലിന്റെ കടലിലിറക്കിയുള്ള പരിശോധനകള്‍ ഈ വര്‍ഷം അവസാനം തുടങ്ങും. അടുത്ത വര്‍ഷം ആദ്യം നാവിക സേനയ്ക്ക് കൈമാറും.
40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ വിഭാഗത്തില്‍പ്പെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 30 പോര്‍വിമാനങ്ങള്‍, പത്തോളം ഹെലികോപ്ടറുകള്‍ ഓരേസമയം ലാന്‍ഡ് ചെയ്യിക്കാന്‍ വിക്രാന്തിന് ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: