കല്‍പ്പറ്റ : ജവഹര്‍ലാല്‍ നെഹ്രു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ മുകളില്‍ കയറി സവാരി നടത്താനാണ് കൊച്ചുമകന് രാഹുല്‍ വയനാട്ടിലെത്തിയതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാന്‍. എന്തൊരവസ്ഥയാണിതെന്നും നിര്‍മ്മല ചോദിച്ചു. അമേഠിയില്‍ വികസനം നടത്താതെ പരാജയപ്പെട്ട ആളാണ് ജയിക്കാന്‍ വേണ്ടി വയനാട്ടിലേക്ക് വന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അമേഠിയില്‍ ഓര്‍ഡിനന്‍സ് ഫാക്ടറി തുടങ്ങിയെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആ ഫാക്ടറിയില്‍ വേണ്ട തൊഴിലൊന്നുമില്ലാതെ അവിടുത്തെ ജീവനക്കാര്‍ സ്ഥലം മാറ്റം ആവശ്യപ്പെടുന്ന കാഴ്ച്ചയാണ് ഒരിക്കല്‍ എനിക്ക് കാണേണ്ടി വന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അവിടെ കലാഷ്നിക്കോവിന്റെ ഏറ്റവും ആധുനികമായ തോക്ക് നിര്‍മ്മിക്കാന്‍ ഉള്ള കരാര്‍ കൊണ്ടുവന്നു. മോദി സര്‍ക്കാരിന്റെ കാലത്താണ് ഫാക്ടറിയില്‍ ജോലിയുണ്ടായത്. നിര്‍മ്മല വ്യക്തമാക്കി.
ധര്‍മ്മം സംരക്ഷിക്കാന്‍ നിലകൊള്ളുന്നതു കൊണ്ടാണ് ചില ദുഷ്ട ശക്തികള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഭാരത് ധര്‍മ്മ ജന സേന ഭാരതീയര്‍ക്കു വേണ്ടിയുള്ളതാണ്. അവിടെ മറ്റ് വിവേചനങ്ങളില്ല.എന്നാല്‍ ചിലര്‍ക്ക് ധര്‍മ്മം സംരക്ഷിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി പ്രചാരണം നടത്താന്‍ ഇന്ന് രാവിലെ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ നിര്‍മ്മല സീതാരാമന് ഗാന്ധി ജംഗ്ഷനിലെ പൊതു പരിപാടിയിലും തുടര്‍ന്നുള്ള റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് വയനാട്ടില്‍ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: