കൊല്ലം: സ്വാമി ചിദാനന്ദപുരിക്കെതിരെ അടുത്തിടെയുണ്ടായ ചില അധിക്ഷേപങ്ങളേയും അവഹേളനങ്ങളേയും മാതാ അമൃതാനന്ദമയീമഠവും സന്ന്യാസിമാരും ശക്തമായി അപലപിക്കുന്നതായി മാതാഅമൃതാനന്ദമയീമഠം പ്രസ്താവനയില്‍ അറിയിച്ചു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വാക്പ്രയോഗങ്ങള് നടത്താന്‍ പാടില്ലായിരുന്നു. ധര്മമാര്ഗത്തില് ചരിക്കുന്ന ഏവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. സനാതനധര്‍മത്തിന്റെ വക്താവായ ചിദാനന്ദപുരി സ്വാമിജിക്ക് മാതാഅമൃതാനന്ദമയീമഠവും സന്ന്യാസിമാരും പൂര്‍ണപിന്തുണയും ഐക്യദാര്‍ഢ്യവും ഉറപ്പു നല്‍കുന്നതായും മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: