തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിഷ്പക്ഷനായല്ല പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ്. സിപിഎം നേതാവായിട്ടേ അദ്ദേഹത്തെ കാണാനാകു. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഒരു വോട്ടര്‍ക്ക് നാല് ബൂത്തില്‍ വരെ വോട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയത്. ഇതിനെതിരെ കേന്ദ്ര ഇലക്ഷന് കമ്മീഷന് പരാതി നല്കി. കേരള മുഖ്യമന്ത്രിക്ക് സമനില തെറ്റി. പ്രധാനമന്ത്രിക്കും എന്‍ഡിഎയ്ക്കുമെതിരെ ഇന്നലെ നടത്തിയ പത്രസമ്മേളനം ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിശ്വാസികളില്‍ നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ വിശ്വാസ സമൂഹത്തിന് പൊറുക്കാന്‍ പറ്റാത്തതാണ് മുഖ്യമന്ത്രിയും പോലീസും ചെയ്തത്. ശബരിമലയെ കലാപഭൂമിയാക്കിയത് മുഖ്യമന്ത്രിയാണ്. ജാതിയുടേയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കേരളത്തിലുടനീളം സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: