ബീജിങ്: ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ ചൈനയിലെത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയും ഐഎന്‍എസ് ശക്തിയുമാണ് കഴിഞ്ഞ ദിവസം ക്വിങ്ദ്വാവോ തുറമുഖത്തെത്തിയത്. നാളെയാണ് നാവികാഭ്യാസം.
ക്യാപ്റ്റന്‍ ആദിത്യ ഹാര ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്തയെയും ക്യാപ്റ്റന്‍ ശ്രീറാം അമുര്‍ ഐഎന്‍എസ് ശക്തിയെ യും നയിക്കും. ഇന്ത്യ, റഷ്യ, തായ്ലാന്ഡ്, വിയറ്റ്നാം, എന്നിവയുള്‍പ്പടെ 10 രാജ്യങ്ങള്‍ പങ്കെടുക്കുന്ന നാവികാഭ്യാസത്തില്‍ പാക്കിസ്ഥാന് കപ്പലുകള്‍ പങ്കെടുക്കുന്നില്ല. ഇന്ത്യയെ പേടിച്ചാണ് പാക്കിസ്ഥാന് പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. ബലാക്കോട്ടിനു ശേഷം ഇന്ത്യ, ഏതു സമയവും ആക്രമിക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: