ന്യുയോര്‍ക്ക്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ-യുഎസ് നാവികസേനകളുടെ സംയുക്ത പരിശീലനം. ആണവ അന്തര്‍വാഹിനികളടക്കം ഇതില്‍ പങ്കെടുത്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുയര്ത്തുന്ന വെല്ലുവിളികള്‍ക്കു മറുപടിയാണ് ഈ പരിശീലനമെന്ന് ഇന്ത്യ-യുഎസ് സൈന്യങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ പി-81 നെപ്ട്യൂണ്‍ എയര്‍ക്രാഫ്റ്റ്, അമേരിക്കയുടെ പി-8 ആന്റി സബ്മറൈന് എയര്‍ക്രാഫ്റ്റ്, യുഎസ്എസ് സ്പ്രൂയന്സ് എന്നിവയാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇന്തോ- പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക കൂട്ടായ്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ഇന്ത്യ, അമേരിക്ക, ജപ്പാന് എന്നിവ സംയുക്തമായി മേഖലയില്‍ ഓപ്പറേഷന് മലബാര്‍ എന്ന പേരില്‍ നാവികാഭ്യാസം നടത്തിയിരുന്നു. ഇന്ത്യയ്ക്ക് എംഎച്ച്-60 ആര് സീഹോക്ക് മള്‍ട്ടി മിഷന് അന്തര്‍വാഹിനികള്‍ നല്കാന് ഈ മാസം ആദ്യം അമേരിക്ക സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: