കൊളംബോ: പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സ്ഫോടനത്തിനാണ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്ക സാക്ഷിയായത്. മതതീവ്രവാദികള്‍ ലക്ഷ്യമിട്ടത് ക്രൈസ്തവരെ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയവര്‍ സ്ഫോടനത്തെ അപലപിച്ചു. സ്ഫോടനത്തെതുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് നിരോധനാജ്ഞയും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കുമേര്‍പ്പെടുത്തി.
അടുത്ത കാലത്ത് ശ്രീലങ്കയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ വിവേചനവും ആക്രമണങ്ങളും വര്‍ധിച്ചിരുന്നു. ആകെ ജനസംഖ്യയായ 2.2 കോടിയില്‍ എഴുപത് ശതമാനം ബുദ്ധമതവിശ്വാസികളും 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം മുസ്ലിമുകളുമാണ്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ വിവേചനം, ഭീഷണി, ആക്രമണം പോലുള്ള 86 അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി 200 പള്ളികളുടെ ക്രിസ്ത്യന്‍ സംഘടന വ്യക്തമാക്കി.
മതതീവ്രവാദികളില്‍ നിന്ന് ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് 10 ദിവസം മുന്‍പ് തന്നെ ശ്രീലങ്കന്‍ പോലീസ് രാജ്യവ്യാപകമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ പതിനൊന്നിന് പോലീസ് മേധാവി പുജുത്ത് ജയസുന്ദര ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിനും പള്ളികള്‍ക്കും നേരെ നാഷണല്‍ തൊവീത്ത് ജമാഅത്ത് എന്ന സംഘടന ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നായിരുന്നു വിദേശ രഹസ്യാന്വേഷണ ഏജന്‍സി നല്കിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ബുദ്ധപ്രതിമകള്‍ നശിപ്പിച്ച സംഭവം ഏറെ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നിലും മുസ്ലിം തീവ്രവാദ സംഘടനയായ നാഷണല്‍ തൊവീത്ത് ജമാഅത്ത് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: