കൊളംബോ: കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധി ആഘോഷിക്കുന്നതിനായി ശ്രീലങ്കയിലേക്ക് പോയ ഏഴ് ജെഡിഎസ് പ്രവർത്തകരിൽ അഞ്ചുപേർ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടു. കര്‍ണ്ണാടകയിലെ തുംഗൂരില്‍ നിന്നുള്ള ജെഡിഎസ് പ്രവര്‍ത്തകരായ കെ ജി ഹനുമന്ദ് രായപ്പ, എ രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്.
അഞ്ച് ജെഡിഎസ് പ്രവർത്തകരെ കാണാതായിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ഈ മാസം 18നാണ് ഇവര്‍ ശ്രീലങ്കയിലേക്ക് പോയത്. സ്ഫോടനം നടന്ന ഹോട്ടലില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സ്ഫോടനത്തില്‍ ആറ് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജെഡിഎസ് പ്രവർത്തകർ കൊല്ലപ്പെട്ട വാർത്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പുറത്തുവിട്ടത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ 35 പേര് വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്കന്‍ പൗരത്വമുള്ള കാസര്‍കോട് സ്വദേശി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തൗഹീത് ജമാ അത് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: