അമ്പലപ്പുഴ: സ്വാമി അയ്യപ്പന്റെ ചിത്രങ്ങള്‍ അച്ചടിക്കുന്നതിന് പ്രിന്റിങ് പ്രസ്സുകള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കഴിയുംവരെ ആശംസാ കാര്‍ഡുകള്‍, വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ക്കുള്ള കാര്‍ഡുകളില്‍ പോലും അയ്യപ്പന്റെ ചിത്രം അച്ചടിച്ച് നല്‍കരുതെന്ന നിര്‍ദേശമാണ് പ്രസ് ഉടമകള്‍ക്ക് സര്‍ക്കാരും പോലീസും നല്‍കിയിരിക്കുന്നത്.
ഇതിനായി നേരത്തെ പ്രസ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കര്‍ശന താക്കീതാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടമകള്‍ക്ക് നല്‍കിയത്. ഇതോടെ മംഗളകര്‍മ്മങ്ങള്‍ക്ക് അയ്യപ്പന്റെ ചിത്രം വച്ച് കാര്‍ഡ് അടിക്കാന്‍ ആഗ്രഹിച്ച് പ്രസ്സുകളില്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുശേഷം അയ്യപ്പചിത്രം സഹിതമുള്ള ആശംസാ കാര്‍ഡുകള്‍ അച്ചടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതോടെയാണ് പ്രസ്സുകള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് അയപ്പന്റെ ചിത്രങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. പ്രസ്സുകളെ വിലക്കിയെങ്കിലും ഇടതുമുന്നണിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: