തിരുവനന്തപുരം: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ അധിക്ഷേപങ്ങള്‍ ഹീനമാണെന്ന് ഹിന്ദു ജനജാഗൃതി സമിതി.
നാളുകളായി ക്ഷേത്രങ്ങളും ആചാരങ്ങളും ഹൈന്ദവ നേതാക്കളും സന്ന്യാസിവര്യന്മാരും ഹിന്ദു വിരുദ്ധരുടെയും നിരീശ്വരവാദികളുടെയും നിരന്തരമായ കടന്നാക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുകൂടി ഹൈന്ദവ ശക്തി കാട്ടിക്കൊടുത്തു. ഇത് ചിദാനന്ദപുരി സ്വാമിയെപ്പോലുള്ള ആത്മീയാചാര്യന്മാരുടെ സുശക്ത പിന്തുണ കാരണമാണ് സാധ്യമായത്. അതിനാലാണ് അദ്ദേഹത്തെ അവഹേൡക്കാന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടത്. ഹിന്ദു ജനജാഗൃതി സമിതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: