ജയ്പൂര്‍: ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി കരുത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച സ്കോര്‍. 63 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത രഹാനെയുടെ കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ സഞ്ജു സാംസണെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ നായകന് സ്റ്റീവ് സ്മിത്ത് ഒപ്പം ചേര്‍ന്നതോടെ രാജസ്ഥാന് റോയല്‍സ് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 പന്തില്‍ 130 റണ്‍സ് അടിച്ചുകൂട്ടി. 32 പന്തില്‍ നിന്ന് 8 ഫോറോടെ 50 റണ്‍സെടുത്ത സ്മിത്തിനെ അക്ഷര്‍ പട്ടേലിന്റെ ബൗളിങ്ങില്‍ മോറിസ് പിടികൂടുകയായിരുന്നു.
തുടര്‍ന്നെത്തിയ ബെന്‍ സ്റ്റോക്സ് എട്ട് റണ്‍സിനും ടേര്‍ണര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായതോടെ 2ന് 157 എന്ന നിലയില്‍ നിന്ന് നാലിന് 163 എന്നതായി അവരുടെ സ്കോര്‍. പിന്നിട് സ്റ്റുവര്‍ട്ട് ബിന്നിയെ (13 പന്തില്‍ 19) കൂട്ടുപിടിച്ച് രഹാനെ സ്കോര്‍ മുന്നോട്ടുനിക്കി. ഇതിനിടെ 58 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സുമടക്കം രഹാനെ ശതകം തികച്ചു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ രഹാനെയുടെ രണ്ടാം സെഞ്ചുറിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: