കണ്ണൂർ: കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് മെഷീനിൽ വ്യാപക തിരിമറിയുണ്ടെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
വേണ്ടത്ര ഗൗരവം തെരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ചില്ല. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. അങ്ങനെ ഒരു അവസ്ഥയില്‍ യന്ത്രത്തിന് പ്രശ്നങ്ങളില്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളിലെ 161ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. ഇത് കാരണം വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു. ഇതാണ് വോട്ടിംഗ് യന്ത്രത്തെ പഴി പറയാൻ മുഖ്യമന്ത്രി ശ്രമിച്ചത്. കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടു ചെയ്ത് മടങ്ങിയത്.
പത്തനംതിട്ടയിലെ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്ന വീണ ജോര്‍ജ്ജിന്റെ പ്രസ്താവന മുഖ്യമന്ത്രി തള്ളി. കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന രീതീയിലേക്ക് പത്തനംതിട്ടയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: