ന്യൂദല്‍ഹി: പ്രശസ്ത ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് മത്സരിക്കും.
ഇന്നലെ ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ഡിയോള്‍ അംഗത്വം സ്വീകരിച്ചു. അവര്‍ ഡിയോളിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാജ്യത്തോട് അദ്ദേഹത്തിനുള്ള വികാരം ‘ബോര്‍ഡര്‍’ എന്ന സിനിമയില്‍ പ്രകടമാണ്. ജനഹൃദയങ്ങളില്‍ ഇഴുകിച്ചേര്‍ന്ന ബോര്‍ഡര്‍ പോലെയുള്ള ചിത്രം എടുക്കാന്‍ മുതിര്‍ന്നത് ദേശീയത എത്രമാത്രം അദ്ദേഹത്തിന് മനസ്സിലാകും എന്നതിന്റെ സൂചകമാണ്. വാണിജ്യപരമായ പരിഗണനകള്‍ക്ക് അപ്പുറം അദ്ദേഹം ചിന്തിക്കുന്നുവെന്നതിന്റെ തെളിവാണ്. അദ്ദേഹത്തെപ്പോലുള്ള തീപ്പൊരി താരം നമുക്കൊപ്പം വന്നത് നല്ലതാണ്, പ്രതിരോധ മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും പങ്കെടുത്തു. ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്രയ്ക്കൊപ്പം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ പീയൂഷ് അനുസ്മരിച്ചു. അദ്ദേഹം 2008ല്‍ പാര്‍ലമെന്റംഗമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നിട്ടും പാര്‍ട്ടി ആവശ്യപ്രകാരം അദ്ദേഹം പാര്‍ലമെന്റില്‍ വരികയും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു. പിന്നീടാണ് അമേരിക്കയ്ക്ക് മടങ്ങി ചികിത്സ പൂര്‍ത്തിയാക്കിയത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: