ആര്യ പൂങ്കന്നി അല്ലെങ്കില്‍ ആര്യപ്പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ് പൂമാരുതന്‍. ആര്യപ്പൂമാല എന്ന തെയ്യത്തിന് കെട്ടിക്കോലമില്ല.
ആര്യപ്പൂമാല സ്വര്ഗോദ്യാനം കണ്ടാനന്ദിക്കവെ ദേവസുന്ദരികള്‍ വന്ന് പുഷ്പങ്ങള്‍ പറിച്ചെടുക്കുന്നു. ദേവമല്ലന്മാര്‍ വന്ന് അതു തടഞ്ഞു. പൂമാലഭഗവതി ആ ദേവമല്ലന്മാരിലൊരുവന്റെ സഹായം ചോദിക്കുന്നു. ശിവാംശഭൂതനായ ഒരു മല്ലന് വിടര്‍ന്ന പൂവില്‍ വായു രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി അവന് പൂമാരുതന്‍ എന്ന് പേര് നല്കി. ഭഗവതി അവനെ സഹോദരനെപ്പോലെ കരുതി ആര്യപ്പൂങ്കാവനത്തിലെത്തി. മലനാട് കാണാന്‍ അവന് ആഗ്രഹം പറഞ്ഞു. പക്ഷേ കടല്‍ കടക്കാന്‍ മരക്കലം (ചെറുകപ്പല്‍) വേണം. ആരിയ രാജാവിന്റെ മകള്‍ പൂരവ്രതമനുഷ്ഠിച്ച് പൂങ്കാവില്‍ വന്ന സമയം ഭഗവതി അവളില്‍ ആവേശിച്ചു. അവള് ക്ഷീണിച്ചു വീണു. രാജാവ് ജ്യോതിഷപ്രശ്നം മുഖേന കാര്യം മനസ്സിലാക്കി.
വിശ്വകര്‍മ്മാവിനെ വരുത്തി മരക്കലം പണിയിച്ചു. ആ മരക്കലമേറിയാണ് പൂമാരുതനും പൂമാലഭഗവതിയും മലനാട്ടിലേക്ക് യാത്ര ആരംഭിച്ചത്. പല അഴിമുഖങ്ങളും കടന്ന് ഏഴിമലയ്ക്കടുത്ത് ആ ദൈവക്കലമടുത്തു. രാമന്തളി കുറുവന്തട്ട അറയിലാണ് ആ ദേവതകള്‍ ആദ്യം കുടിയിരുന്നത്. മണിയറ, തലേനരി, രാമവില്യം തുടങ്ങിയ പല സ്ഥാനങ്ങളിലും ആ ദേവതയുടെ സ്ഥാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: