ന്യൂദല്‍ഹി: 2016 ഒക്ടോബര്‍ ആറിന് ഉത്തര്‍പ്രദേശില്‍ നടന്ന കിസാന്‍ യാത്രയ്ക്കിടെ മോദി വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നല്കിയ പരാതിയില്‍ 26ന് വാദം കേള്‍ക്കും.
എംപിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് രാഹുലിനെതിരെ സ്വകാര്യ വ്യക്തി നല്കിയ പരാതിയില്‍ വാദം കേള്‍ക്കുക. മോദി സൈന്യത്തിന്റെ രക്തത്തിന് പിന്നില്‍ ഒളിക്കുകയാണെന്നും അവരുടെ ത്യാഗത്തിന് വിലയിടുകയാണെന്നും ജന്ദര്‍ മന്ദറിലെ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞെന്നാണ് പരാതി.
രാഹുലിന്റെ പക്കല്‍ നിന്നും ഇങ്ങനെയുള്ള വാക്കുകള്‍ വരുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്.
ജനാധിപത്യം നിലനില്ക്കണമെങ്കില് രാജ്യത്തിനെതിരായി സംസാരിക്കുന്നവരുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വാദം കേട്ട ജില്ലാ സെഷന്‍സ് ജഡ്ജി പൂനം ബാംബ കേസ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലിന് കൈമാറുകയായിരുന്നു.
നേരത്തെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പ്രീതി പ്രേവയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കേസ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: