ഏറ്റൂമാനൂര്: വിദേശ മലയാളിയുടെ അടഞ്ഞ് കിടക്കുന്ന വീട്ടില്‍ മധ്യവയസ്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടുടമയും കുടുംബവും രണ്ട് വര്‍ഷമായി സൗത്ത് ആഫ്രിക്കയിലാണ്. ഏറ്റൂമാനൂര് ടൗണിനടുത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപം പാനൂര്‍ റ്റോമി ജോസഫിന്റെ വീട്ടിലാണ് വീട്ടുജോലിക്കാരിയായ കട്ടച്ചിറക്കടവില് ഉഷാകുമാരി(50)യുടെ മൃതദേഹം കണ്ടെത്തിയത്.
പാനൂര്‍ കുടുംബത്തിലെ ജോലിക്കാരനായിരുന്ന പ്രഭാകരനാണ് പ്രതിയെന്ന് സംശയം. കൊലപാതകത്തിനുശേഷം നാടുവിട്ട ഇയാള്‍ കോഴിക്കോട്ട് എത്തിയശേഷം സമീപത്ത് താമസിക്കുന്ന ടോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്ക് വിളിച്ച് താന്‍ വീട്ടില്‍ ഒരാളെ കൊന്നിട്ടിട്ടുണ്ടെന്ന് പറയുകയായിരുന്നു. ഉടനെ വത്സമ്മ മറ്റക്കരയില്‍ താമസിക്കുന്ന മറ്റ് സഹോദരങ്ങളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഭാകരനാണ് വീട് സൂക്ഷിപ്പും മറ്റ് പണികളും ചെയ്തുവന്നിരുന്നത്. ഇടയ്ക്ക് വീട് വൃത്തിയാക്കുന്നതിനായി ഉഷാകുമാരിയെ വിളിച്ചുവരുത്താറുണ്ട്. ഇങ്ങനെ വരുത്തി പ്രഭാകരന് കൃത്യം നിര്വ്വഹിക്കുകയായിരുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്കാണ് ഉഷാകുമാരി വിട്ടില്‍ നിന്നും ഇറങ്ങുന്നത്.
സ്ഥിരമായി ഒന്നിലധികം വീടുകളില്‍ ജോലിക്കുപോയി വരികയായിരുന്നു. കഴിഞ്ഞ രാത്രി എട്ട് മണിക്ക് ശേഷവും എത്താതിരുന്നതോടെ സ്ഥിരമായി ജോലിക്ക് പോകുന്ന വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്കി.
വീടിന്റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതായുള്ള സൂചനകളുമുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍, ഡിവൈഎസ്പി ആര്. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയുണ്ടായി. രാജനാണ് ഉഷകുമാരിയുടെ ഭര്‍ത്താവ്. മക്കള്‍: രതീഷ്, രഞ്ജിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: