ന്യൂദല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി വനിതാജഡ്ജി ഉള്‍പ്പടെയുള്ള മൂന്നംഗസമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്. എ. ബോബ്ഡെ നേതൃത്വം നല്കുന്ന സമിതിയില്‍ എന്‍. വി. രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ആരോപണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് ജസ്റ്റിസ് എസ്. എ. ബോംബ്ഡേ്ക്ക് ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനുശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നയാലാണ് ബോബ്ഡേ. സീനിയോറിട്ടിയില്‍ മൂന്നാമത്തെ ജഡ്ജാണ് എന്‍. വി. രമണ.
വിഷയത്തില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിന് ബോബമഡേയ്ക്ക് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. സംഭവത്തില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ആര്.എഫ്. നരിമാന്, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന് രൂപം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്കിയ അഭിഭാഷകന് ഉത്സവ് സിങ് ബയന്സിനോട് നേരിട്ട് ഹാജരാകാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: