ന്യൂദല്‍ഹി: 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ പത്ത് രാജ്യങ്ങളുടെ പട്ടികനോക്കിയാല്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018 ല്‍ ഇന്ത്യ ആറാം സ്ഥാനത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
126 ജില്ലകളിലായി വ്യാപിച്ചു കിടന്നിരുന്ന നക്സലിസം ഇപ്പോള്‍ എട്ട് ജില്ലകളില്‍ മാത്രമാണുള്ളത്. അടുത്ത മൂന്ന് നാല് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ നിന്നും നക്സ്സലിസം പൂര്‍ണ്ണമായും പറിച്ചെറിയുമെന്ന് താന്‍ ഉറപ്പ് നല്‍കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
സാധാരണക്കാരന്റെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് സര്‍ക്കാരിന് 100 രൂപ ലഭിക്കുമ്പോള്‍ ജനങ്ങള്‍ക്ക് 16 പൈസ മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ 100 രൂപ കിട്ടിയാല്‍ അത് മുഴുവന്‍ ജനങ്ങളുടെ പോക്കറ്റിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഝാര്‍ഖണ്ഡില്‍ 14 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. നാല് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 29, മെയ് 5, 12, 19 എന്നീ തിയതികളിലാണ് ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: