കൊച്ചി: എറണാകുളം ജില്ലയിലെ നാല് ലോക് സഭാ മണ്ഡലങ്ങളിലേയും പോളിങ് ശതമാനം കണക്കാക്കിയാല്‍ ശരാശരി 80 ശതമാനം. ചാലക്കുടിയില്‍ ആകെ പോളിങ് 79.81 കടന്നു. രാത്രി ഒമ്പതു മണിവരെയുള്ള കണക്കാണിത്. കൃത്യമായ കണക്കുകള്‍ ഇന്നറിയാം.
എറണാകുളം മണ്ഡലത്തില്‍ 76.27 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ 78 വരെ എത്തിയേക്കാം. കോട്ടയം മണ്ഡലത്തില്‍ പെട്ട പിറവം നിയോജക മണ്ഡലത്തില്‍ വോട്ട് 74.8 ശതമാനമാണ്. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ മൂവാറ്റുപുഴയില്‍ 77.56 %, േകാതമംഗലത്ത് 79.84 % .
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ തലത്തിലുള്ള വോട്ടിങ് ശതമാനം ഇങ്ങനെ:
പെരുമ്പാവൂര്‍: 81.50, അങ്കമാലി: 78.64, ആലുവ: 80.32, കുന്നത്തുനാട്: 83.69, കളമശ്ശേരി: 78.57, പറവൂര്‍: 81.50, വൈപ്പിന്‍: 71.56, കൊച്ചി: 71.54, തൃപ്പൂണിത്തുറ: 75.69, എറണാകുളം: 73.10, തൃക്കാക്കര: 75.72.
വോട്ടെടുപ്പു കഴിഞ്ഞതോടെ മുന്നണികള്‍ വിജയം അവകാശപ്പെട്ടും കണക്കുകള്‍ കൂട്ടിയും കുറച്ചും തുടരുകയാണ്. വോട്ട് ശതമാനം ഇത്രയെത്തിയത് ആര്‍ക്ക് ഗുണകരമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ തുടരുന്നത്. മെയ് 23 വരെ ഇത്തരം കൂട്ടലും കിഴിക്കലും ആരോപണങ്ങളും അവകാശവാദങ്ങളും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: