തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ അവസാന കണക്കുകൾ പുറത്തുവന്നപ്പോൽ കേരളത്തിൽ റെക്കോർഡ് പോളിങ്. 77.68 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തുന്ന ഉയർന്ന പോളിങാണ് ഇത്തവണത്തേത്.
എട്ട് മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ്. 83.05 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്താണ് – 73.45 ശതമാനം. പല ബൂത്തുകളിലും രാത്രി പത്ത് മണിക്ക് ശേഷവും പോളിങ് അവസാനിച്ചിരുന്നില്ല. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിൽ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം ഉയർന്നതിനെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. പ്രതികരണം എടുക്കാനായി കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് മാറി നിൽക്കങ്ങോട്ട് എന്നായിരുന്നു പിണറായി വിജയന്റെ ശകാരം. മാധ്യമങ്ങളെ അവഗണിച്ച മുഖ്യമന്ത്രി കാറിൽ കയറി പോവുകയും ചെയ്തു.
കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഇത്തവണത്തേതെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: