കൊച്ചി: മാധ്യപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്. ഉയര്‍ന്ന പോളിംഗിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി ‘മാറി നില്ക്ക് അങ്ങോട്ട്’ എന്ന് ആക്രോശിക്കുകയും ചെയ്തു.
എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ നിന്നും രാവിലെ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുമ്പോഴാണ് മാധ്യമങ്ങള്‍ സമീപിച്ചത്. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെക്കുറിച്ച് ചോദിച്ചതോടെയാണ് മുഖ്യന്റെ മട്ടു മാറിയത്. മാധ്യമപ്രവര്‍ത്തകരോട് ‘മാറി നില്ക്ക് അങ്ങോട്ട്’ എന്ന് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിക്കുകയായിരുന്നു.
ഇത് ആദ്യമായല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി തട്ടിക്കയറുന്നത്. 2017 ജൂലൈയിലും സമാനമായ സംഭവം നടന്നിരുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനാകുകയായിരുന്നു. കടക്ക് പുറത്ത് എന്നു പറഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാദ്ധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: