കൊളംബോ : ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയ്ക്ക് ശേഷം മൂന്നാം ദിവസവും ബോംബ് കണ്ടെടുത്തു. കൊളംബോയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
ബോംബ് സ്ക്വാഡെത്തി പിന്നീടത് നിര്‍വ്വീര്യമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി തെരച്ചില്‍ നടന്നുവരികയാണ്.
ഒരു മലയാളിയും ആറ് ഇന്ത്യാക്കാരും ഉള്‍പ്പടെ 359 പേരാണ് ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
മദര്‍ ഓഫ് സാത്താന് എന്ന് വിളിപ്പേരുള്ള അത്യുഗ്രന്‍ മാരകശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭീകര്‍ ആക്രമണം നടത്തിയത്. ചാവേര്‍ ആക്രമണം നടത്തിയ ഒമ്പത് പേരില്‍ ഒരാള്‍ വനിതയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: