ന്യൂദല്‍ഹി: ഐപിഎല്ലില്‍ വിദേശതാരങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലേതുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. പക്ഷെ ഇവരില്‍ ചിലര്‍ ഇടയ്ക്ക്വച്ച് നാട്ടിലേക്ക് മടങ്ങും. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കായാണ് മടങ്ങുന്നുത്. ഈ തിരിച്ചുപോക്ക് ഐപിഎല്‍ ടീമുകളുടെ പ്രകടനത്തെ ബാധിച്ചേക്കും.
ന്യൂസിന്ലഡും വിന്‍ഡീസും മാത്രമാണ് അവരുടെ കളിക്കാര്‍ ഐപിഎല്‍ അവസാനിക്കുന്നത് വരെ ടീമുകളില്‍ തുടരാന്‍ അനുവദിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് ഐപിഎല്‍ ഫൈനല്‍ നടക്കുന്ന മെയ് 12ന് ആരംഭിക്കും. ഐപിഎല്‍ ഫൈനലിലെത്തുന്ന താരങ്ങള്‍ 13 ന് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ ചേരും.
ഇംഗ്ലീഷ് താരങ്ങള്‍ക്ക് നാളെക്കക്കം നാട്ടില്‍ തിരിച്ചെത്തണം. അവര്‍ മടങ്ങിക്കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് പാക്കിസ്ഥാന്, അയര്‍ലന്‍ഡ് ടീമുകളുമായി ഏകദിന പരമ്പര കളിക്കുന്ന സാഹചര്യത്തിലാണിത്്.
ഓസ്്ട്രേലിയന്‍ താരങ്ങള്‍ മെയ് രണ്ടിന് നാട്ടില്‍ തിരിച്ചെത്തണം.അതേസമയം ശ്രീലങ്കന്‍ കളിക്കാര്‍ക്ക് മെയ് ആറുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രി രാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമില്‍ ഷാക്കിബ് അല്‍ ഹസനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പര മെയ് ഏഴിന് തുടങ്ങും.
അതിന് മുമ്പ് ഷാക്കിബിന് നാട്ടിലേക്ക് തിരിക്കണം. അഫ്ഗാനിസ്ഥാന് മെയ് എട്ട്, പത്ത് തീയതികളില്‍ സ്കോട്ട്ലന്ഡുമായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിക്കും. അതിനാല്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും മുഹമ്മദ് നബിയും തിരിച്ചുപോയേക്കും. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളാണിവര്‍. ജോണി ബെയര്‍സ്റ്റോ (ഇംഗ്ലണ്ട്) ഡേവിഡ് വാര്‍ണര്‍ (ഓസീസ്), ഷാക്കിബ് അല്‍ ഹസന് ( ബംഗ്ലാദേശ് എ്്ന്നിവരും മടങ്ങുന്നത് ഹൈദരാബാദിന് തിരിച്ചടിയായേക്കും.
ക്യാപ്റ്റന്‍ സ്റ്റീവ് സ്്മിത്തും ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരും തിരച്ചുപോകുന്നത് രാജസ്ഥാന് റോയല്‍സിന്റെ പ്രകടനത്തെ ബാധിക്കും.
ഇംഗ്ലണ്ടിന്റെ മൊയിന്‍ അലിയും ഓസ്ട്രേലിയയുടെ മാര്‍കസ് സ്റ്റോയ്നിസും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനായി മികച്ച പ്രകടനം കാഴ്ചവച്ചു വരുകയാണ്. ഇവരുടെ തിരിച്ചുപോക്ക് ബെംഗളൂരുവിന് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: