അന്നിങ്ങ് (ചൈന): ഇന്ത്യയുടെ മുന്‍നിര താരം അങ്കിത റെയ്ന കുന്മിങ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ മുന്‍ യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍ സാമന്ത സ്റ്റോസുറിനെ അട്ടിമറിച്ചു.
ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവായ അങ്കിത ഒന്നിനെതിരെ രണ്ട് സെ്റ്റുകള്ക്കാണ് സാമന്തയെ തോല്‍പ്പിച്ചത്. സ്കോര്‍ 7-5, 2-6, 7-5. മത്സരം രണ്ട് മണിക്കൂര്‍ അമ്പത് മിനിറ്റ് നീണ്ടു. അങ്കിതയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. ഇത് രണ്ടാം തവണയാണ് അങ്കിതയും സാമന്തയും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ അങ്കിയ സാമന്തയോട് തോറ്റു.
2011 ലാണ് സാമന്ത യുഎസ് ഓപ്പണ്‍ കിരീടം നേടിയത. അന്ന് ഫൈനലില്‍ സെറീന വില്ല്യംസിനെ തോല്‍പ്പിച്ചു.
രണ്ടാം റൗണ്ടില്‍ അങ്കിത ചൈനയുടെ കൈ ലിന് ഴാങ്ങിനെ നേരിടും. 178-ാം റാങ്കുകാരിയായ അങ്കിത ഈമാസമാദ്യം ഇസ്താംബൂളില്‍ നടന്ന ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ആദ്യ ഇരുനൂറ് റാങ്കിനുള്ളില്‍ സ്ഥാനം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അങ്കിത. സാനിയ മിര്‍സ, നിരുപമ വൈദ്യനാഥന് എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: