തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ കഞ്ചാവ് മാഫിയ സംഘം ടിപ്പറിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. ഇവര്‍ക്കൊപ്പം മോപ്പഡില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇവര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരം.
അവണൂര്‍ മൈലാംകുളം പറവട്ടാനിയില്‍ വീട്ടില്‍ ശശിധരന്റെ മകന് ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ജോസിന്റെ മകന് ക്രിസ്റ്റഫര്‍ (ക്രിസ്റ്റോ-25) എന്നിവരാണ് മരിച്ചത്. മുണ്ടൂര്‍ പഞ്ഞന്‍മൂലയ്ക്ക് സമീപം മനപ്പടി പാറപ്പുറത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം. ബൈക്കിലും മോപ്പ ഡിലുമായി സഞ്ചരിച്ചിരുന്ന യുവാക്കളെ കഞ്ചാവ് മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. ശ്യാമും ക്രിസ്റ്റോ യും സഞ്ചരിച്ചിരുന്ന ബൈ ക്കാണ് ആദ്യം ഇടിച്ചിട്ടത്. വെട്ടേറ്റ ശ്യാമിനേയും ക്രിസ്റ്റോ യെയും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ അഞ്ചരയോടെ മരിച്ചു.
പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്യാമും ക്രിസ്റ്റഫറും ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് വെട്ടി. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കിടയിലേക്ക് ടിപ്പറിടിച്ച് കയറ്റുകയായിരുന്നു. വേലൂര്‍ സ്വദേശി രാജേഷ് (24), അവണൂര്‍ മൈലാംകുളം തടത്തില്‍ വീട്ടില്‍ സ്വദേശി പ്രസാദ് (33) എന്നിവരെയാണ് അക്രമി സംഘം വെട്ടിയത്. ശ്യാമിനേയും ക്രിസ്റ്റിയേയും അക്രമിക്കുന്നത് കണ്ട് ഭയന്ന് പ്രസാദും രാജേഷും മോപ്പഡ് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ ഇവരെ പിന്തുടര്‍ന്ന സംഘം സംഭവ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് മോപ്പഡില്‍ ടിപ്പറിടിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇവര്‍ക്ക് നേരെ അക്രമി സംഘം നാടന്‍ ബോംബ് എറിഞ്ഞു വെങ്കിലും ബോംബ് പൊട്ടി യില്ല. പ്രസാദിന്റെ കാലി ലൂടെ ടിപ്പര്‍ കയറ്റി. പിറകിലിരുന്ന രാജേഷ് തെറിച്ചു സമീപത്തെ മതിലില്‍ ഇടിച്ച് വീണു. രാജേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കുണ്ട്. ന്യൂറോ വിഭാഗം ഐസിയുവില്‍ ചികിത്സയിലുള്ള രാജേഷിന്റെ നില അതീവ ഗുരുതരമാണ്.
യുവാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ശ്യാമും ക്രിസ്റ്റോയും സഞ്ചരിച്ചി രുന്ന ബൈക്ക് പൂര്‍ണ്ണമായും പ്രസാദും രാജേഷും സഞ്ചരി ച്ചിരുന്ന മോപ്പഡ്‘ഭാഗിക മായും തകര്‍ന്നു. അക്രമണം നടന്ന സ്ഥലത്ത് പൊട്ടാതെ കിടന്ന നാടന്‍ ബോംബ്, പോലീസും ബോംബ് സ്വ കാഡും ചേര്‍ന്നാണ് നിര്‍വീ ര്യമാക്കിയത്. അക്രമി സം ഘം ഉപയോഗിച്ച വാള് റോഡില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തി.
ശ്യാമിന്റെയും ക്രിസ്റ്റഫറിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശ്യാമിന്റെ അമ്മ-സുനിത. സഹോദരി-ശ്യാമിലി. ക്രിസ്റ്റോയുടെ അമ്മ-ഗ്രേസി. സഹോദരങ്ങള്‍ ജോയല്‍, ഏഞ്ചല്‍.
കഞ്ചാവ് മാഫിയയുടെ കുടിപ്പക
തശൂര്: കഞ്ചാവ് -ഗുണ്ടാ മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായും കഞ്ചാവ് മാഫിയ സംഘങ്ങളുമായി കൊലപാതകത്തിനുള്ള ബന്ധം അന്വേഷിക്കുമെന്നും പേരാമംഗലം പോലീസ് അറിയിച്ചു.
ക്രമസമാധാന നില അങ്ങേയറ്റം വഷളായ സംസ്ഥാനത്ത് മാഫിയ-ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പോലീസ് സേനയെ രാഷ്ട്രീയവത്കരിച്ചതും സിപിഎം നേതാക്കളുടെ ക്രിമനല്‍ ബന്ധവുമാണ് മാഫിയ സംഘങ്ങളുടെ വളര്‍ച്ചക്ക് പിന്നില്‍. മുണ്ടൂരില്‍ ഇന്നലെയുണ്ടായ ഇരട്ടക്കൊലപാതകത്തിന് പിന്നിലും സിപിഎം ബന്ധമുള്ള ക്രിമിനല്‍ മാഫിയയാണ്.
മൂന്ന് ദിവസം മുമ്പാണ് ജില്ലയിലെ താന്ന്യത്ത് സിപിഎം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചത്. ഇന്നലെ ഇരട്ടക്കൊലപാതകം നടന്ന മുണ്ടൂര്‍ പ്രദേശത്ത് പതിറ്റാണ്ടുകളായി കഞ്ചാവ് -ഗുണ്ടാ മാഫിയ സജീവമാണ്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: