തിരുവനന്തപുരം: സംസ്ഥാനത്ത് പല മണ്ഡങ്ങളിലും 80 ശതമാനത്തിലേറെ പോളിങ്. കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, കാസര്‍കോട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നിവിടങ്ങളിലാണിത്.
പത്തനംതിട്ടയിലാണ് ഏറ്റവും വര്‍ധന. കഴിഞ്ഞ തവണത്തേക്കാള്‍ 8.35 ശതമാനം പേര് അധികമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 65.84 ശതമാനം ആയിരുന്നു. ഇത്തവണ 74.19 ശതമാനമായി.
സംസ്ഥാനത്ത് ഇത്തവണ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.66 ശതമാനത്തിന്റെ വര്‍ധന.കഴിഞ്ഞവര്‍ഷം 74.02 ശതമാനമായിരുന്നു. 2,15,15,343 വോട്ടര്‍മാരില്‍ 2,03,13,893 പേര് വോട്ട് രേഖപ്പെടുത്തി. 1,26,84,846 പുരുഷന്മാരില് 97,01,721 പേരും 1,34,66,514 സ്ത്രീകളില്‍ 1,06,12,049 പേരും പോളിങ് ബൂത്തിലെത്തി. 174 ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ 63 പേര് മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലാണ്, 83.05 ശതമാനം (10,48,171 പേര്). കഴിഞ്ഞ തവണ 78.47 ശതമാനം. 82.48 ശതമാനം (10,60,923) പേര് വോട്ട് ചെയ്ത വടകര രണ്ടാമതും (കഴിഞ്ഞ തവണ-81.45), 81.47 ശതമാനം (10,71,572 പേര്) വോട്ട് ചെയ്ത കോഴിക്കോട് (കഴിഞ്ഞതവണ-79.81) മൂന്നാമതുമായി. 73.45 ശതമാനം (10,04,429) പേര് വോട്ട് ചെയ്ത തിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞതവണ 68.64 ശതമാനം. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്.
വയനാടാണ് പോളിങ് വര്‍ധനവില്‍ രണ്ടാമത്. 7.05 ശതമാനത്തിന്റെ വര്‍ധന. 73.26 ആയിരുന്നത് 80.31 ആയി. വടകരയില്‍ 85 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഇവിടെ 85.03 ശതമാനം പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് ചെയ്ത വനിതകളുടെ കണക്കില്‍ തിരുവനന്തപുരമാണ് പിന്നില്‍ 72.70 ശതമാനം വനിതകള്‍ മാത്രമാണ് പോളിങ് ബൂത്തിലെത്തിയത്. പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളില്‍ നൂറു ശതമാനം ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 34 പേരില്‍ 15 ട്രാന്‍സ്ജെന്‍ഡേഴ്സ് സമ്മതിദാനാവകാശം നിര്‍വ്വഹിച്ചു.
മറ്റ് മണ്ഡലത്തിലെ ശതമാനം പഴയ കണക്ക് ബ്രാക്കറ്റില്‍: കാസര്‍കോട്-80.75 (78.47), മലപ്പുറം-75.43 (71.26), പൊന്നാനി-74.96 (73.92), പാലക്കാട്-77.67 (75.34), ആലത്തൂര്‍-80.33 (76.36), തൃശൂര്‍-77.86 (72.21), ചാലക്കുടി-80.44 (76.95), എറണാകുളം-77.54 (73.59), ഇടുക്കി-76.26 (70.80), കോട്ടയം-75.29 (71.68), ആലപ്പുഴ-80.09 (78.56), മാവേലിക്കര-74.09 (71.1), പത്തനംതിട്ട-74.19 (65.84), കൊല്ലം -74.36 (72.12), ആറ്റിങ്ങല്‍-74.23 (68.69).
പ്രതികരിക്കാൻ ഇവിടെ എഴുതുക: