കൊളംബോ : ആശങ്ക ഒഴിയാതെ ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോയിലെ പുഗോഡയില്‍ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. രാജ്യ വ്യാപകമായി സുപരക്ഷാ സൈന്യം തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. 500 പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പല സ്ഥലങ്ങളില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
അതിനിടെ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഭീകാരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രത്യാഘാതം ഇത്രയും വലുതാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: