ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത് നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം രണ്ടു ഭീകരരെ വധിച്ചു. പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി.
സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം െതരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേന ഇരുവരെയും വധിച്ചു.
കൊല്ലപ്പെട്ടവര്‍ രണ്ട് പേരും കശ്മീര്‍ സ്വദേശികള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സഫ്ദര്‍ അമീന് ഭട്ട്, ബുര്‍ഹാന്‍ അഹമ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിജ് ബഹേരയിലെ ബാഗേന്ദര് മൊഹല്ലയിലാണ് സുരക്ഷാ സേനയുമായി ഭീകരവാദികള്‍ ഏറ്റുമുട്ടിയത്. ഏതാണ് രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്.
ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സൈന്യം ജെയ്ഷെ ഇ മുഹമ്മദ് ഭീകരവാദികളെ ഇല്ലാതാക്കിയിരുന്നു എന്ന് കഴിഞ്ഞ ബുധനാഴ്ച്ച ലെഫ്റ്റ് ജനറല്‍ കെ.ജെ.എസ് ദില്ലന് അറിയിച്ചിരുന്നു. കൂടാതെ 2019ല്‍ സൈന്യം 69 ഭീകരവാദികളെ വധിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: