വാഷിങ്ടണ്‍ : യുഎസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേയും, ഇസ്ലാമിനെതിരേയും പ്രകടനം നടത്തിയവരെ ചിരിച്ചുകൊണ്ട് നേരിട്ട മുസ്ലിം പെണ്‍കുട്ടിയെ താരമാക്കി സമൂഹ മാധ്യമങ്ങള്‍. ഇസ്ലാമിനെതിരേയും, നിറത്തിനെതിരേയും പ്രകടനം നടത്തുന്നവരുടെ മുന്നില്‍ ഹിജാബ് ധരിച്ച് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ്ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിനാണ് വന്‍ പ്രചാരം നേടിയിരിക്കുന്നത്.
24 കാരിയായ ഷൈമ ഇസ്മായേലാണ് ഇത്തരത്തില്‍ ഒരു ഫോട്ടോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരം ആയത്. യുഎസ് ഡിസി ഏരിയയിലെ താമസക്കാരിയായ ഇവര്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ തെറാപ്പിസ്റ്റായി ജോലി ചെയ്ത് വരികയാണ്. യുഎസിലെ മുസ്ലിം സമുദായിക പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകയായ ഇവര്‍ കഴിഞ്ഞ ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയില്‍ സമുദായിക ഒത്തു ചേരലിനിടെ ഒരു കൂട്ടം ആളുകള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ജീസസ് അനുകൂല പോസ്റ്ററുകളുമായി സ്ഥലതെത്തി സമ്മേളനം തടസ്സപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് യോഗത്തിന്റെ സംഘാടകരില്‍ പലരും പ്രതിഷേധക്കാരോട് സംസാരിച്ച് രമ്യതയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഷൈമ സമാധാന പരമായി വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ഇവരുടെ മുന്നില്‍ ഹിജാബോടെ ചിരിച്ച് നിന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.
പ്രതിഷേധക്കാരോടുള്ള ഷൈമയുടെ ഈ യുക്തിപരമായ ഈ ഇടപെടലിനെ അനുകൂലിച്ച് 1.2 ലക്ഷത്തോളം ആളുകളാണ് രംഗതെത്തിയത്. പ്രതിഷേധക്കാരോടുള്ള ശക്തമായ എതിര്‍പ്പാണ് ചിരിച്ചുകൊണ്ട് അവര്‍ പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: