മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കു ആമ്പുലന്‍സില്‍ കൊണ്ടുപോയ കുഞ്ഞിന് യോജിച്ച രീതിയിലുള്ള ഹൃദയചികില്‍സ പരിയാരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാകാതെ പോയത് ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ പിഴവിനെയാണ് സൂചിപ്പിക്കുന്നത്. മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ കേരളം നമ്പര്‍വണ്‍ എന്നു പറയുന്നതില്‍ എന്താണര്‍ത്ഥം? െ്രെപവറ്റ് ആശുപത്രികളിലേക്ക് രോഗികളെ സംഭാവനചെയ്യുന്ന ഇടത്താവളമായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ആശുപത്രികള്‍. െ്രെപവറ്റ് സ്ഥാപനങ്ങളുമായി ധാരണയുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവെന്ന ആരോപണം തള്ളിക്കളയാനാവില്ല.
അടിയന്തര ചികിത്സക്കായി അഞ്ഞൂറും അറുനൂറും കീലോമീറററുകള്‍ താണ്ടുന്ന ആംബുലന്‍സ് സാഹസങ്ങള്‍ പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവന് രക്ഷിക്കാന്‍ പല ജീവനുകള്‍ അപകടത്തിലാക്കുന്നതാണ് ഒട്ടുമിക്ക ആംബുലന്‍സ് സര്‍വീസുകളും. ആംബുലന്‍സുകള്‍ക്കു മാത്രമായി ഒരു ഹൈവെ വേണ്ടിവരുന്ന അവസ്ഥ ആശങ്കാജനകം.
സര്‍ക്കാര്‍ ആശുപത്രികള്‍ വിപുലീകരിക്കണം. കിഫ്ബിയില്‍ വന്നു കുമിയുന്നുവെന്നു പറയുന്ന പണത്തില്‍ കുറച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ വികസനത്തിനു നീക്കിവെക്കണം. സാധാരണ ജനം മാത്രമല്ല, മന്ത്രിമാരും എംഎല്‍എ എംപിമാരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടണം.
വേര്‍തിരിവില്ലാതെ ജനങ്ങളും ഭരണകര്‍ത്താക്കളും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടുന്ന സാഹചര്യമുണ്ടായാലേ നമ്മുടെ ആരോഗ്യമേഖല നന്നാവുകയുള്ളു.
കെ.എ. സോളമന്, എസ്എല്‍പുരം
ഈ അക്രമം നാണക്കേട്
ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തില്‍ അക്രമങ്ങളുടെ പരമ്പരയല്ലേ സംസ്ഥാനത്തുടനീളം നടന്നത്? നിരവധിപേര്‍ക്ക് പരിക്കുപറ്റി. പുതുതലമുറയിലെ വോട്ടര്‍മാര്‍ക്കും നിഷ്പക്ഷര്‍ക്കും ഇതെന്തുസന്ദേശമാണ് നല്‍കുന്നത്?
ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ലേ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രഥമകര്‍ത്തവ്യം? അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയോ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നത് ലജ്ജാകരമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്.
ശ്രീജിത്ത്, മട്ടന്നൂര്‍
ഹിന്ദുവെന്നു പറയാന്‍ മടി
ക്രിസ്ത്യന്‍ വോട്ടുകള്‍ മുസ്ലീം വോട്ടുകള്‍ എന്നൊക്കെ പറയുന്നവര്‍, ഹിന്ദു വോട്ടുകള്‍ എന്നുമാത്രംപറയാന് തയ്യാറില്ല. പകരം ഈഴവ വോട്ടുകള്‍, നായര്‍ വോട്ടുകള്‍, ദളിത് വോട്ടുകള്‍, ബ്രാഹ്മണ വോട്ടുകള്‍, അവര്‍ണ്ണര്‍, സവര്‍ണ്ണര്‍ എന്നൊക്കെ എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരുന്നതെന്തിനാണ്? ഈ വ്യത്യാസം മനസ്സിലാക്കുവാന്‍ ഇപ്പോഴെങ്കിലും ‘പ്രബുദ്ധകേരളീയര്ക്ക്’ സാധിച്ചിട്ടുണ്ടോയെന്നത് മെയ് 23ന് അറിയാം.
രാജന് വി. അയ്യര്‍, എറണാകുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: