മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തി. റഷ്യയിലെ വ്ളാദിവോസ്ടോകില് വച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് റഷ്യ അറിയിച്ചു.
ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ നയകത്വത്തിനെതിരെ നടന്ന ഒന്നാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായതെല്ലാം ചെയ്യുമെന്ന് പുടിന് പറഞ്ഞു.
ആണവ പദ്ധതികളില്‍ റഷ്യന്‍ പിന്തുണ നേടുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം. അമേരിക്കയുടെ ഉപരോധവും റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ വിയറ്റ്നാമില്‍ വച്ച് ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് കിം ജോങ് ഉന്‍ അമേരിക്കയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും മൂന്നാമത്തെ ചര്‍ച്ച മുടങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: