ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആദ്യ നാലുസ്ഥാനങ്ങളിലൊന്ന് നേടാമെന്ന ആഴ്സണലിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. നിര്‍ണായക മത്സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വൂള്വര്ഹാംപ്റ്റണോട് തോറ്റു. നാലാം സ്ഥാനത്ത് തിരിച്ചെത്താന്‍ ആഴ്സണലിന് ഒുരു പോയിന്റ് മതയായിരുന്നു. പക്ഷെ ഇടവേളയ്ക്ക് മൂന്ന് ഗോള്‍ വഴങ്ങി.
തുടക്കത്തില്‍ നിറം മങ്ങിയ വൂള്‍വര്‍ഹാംപ്ടണ്‍ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.28-ാം മിനിറ്റില്‍ ലീഡ് നേടി. റൂബന്‍ നെവെസ് ഫ്രി കിക്കിലൂടെ ഗോള്‍ നേടി. ഒമ്പത് മിനിറ്റുകള്‍ക്ക്് ശേഷം വൂള്വര്ഹാംപ്്റ്റന് രണ്ടാം ഗോളും കുറിച്ചു. ഡോഹര്‍ട്ടിയാണ് ലക്ഷ്യം കണ്ടത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡിയാഗോ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ആഴ്സണല്‍ ഒരു ഗോള്‍ മടക്കിയത്.
ഈ തോല്‍വിയോടെ ആഴ്സണല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 മത്സരങ്ങളില്‍ അവര്‍ക്ക് 66 പോയിന്റാണുള്ളത്. 35 മത്സരങ്ങളില്‍ 67 പോയിന്റുള്ള ചെല്‍സിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: