ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യന്‍സ് ക്ലാസിക് പോരാട്ടം. ചെന്നൈയുടെ സ്വന്തം തട്ടകത്തില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 37 റണ്‍സിന് വിജയിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട്് പരാജയങ്ങള്‍ക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
പതിനൊന്ന് മത്സരങ്ങളില്‍നിന്ന് എട്ട് വിജയുമായി പതിനാറ് പോയിന്റ് നേടിയ ചെന്നൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍ ഷെയ്ന് വാട്സണ് ഫോമിലേക്കുയര്‍ന്നത് ടീമിന് കൂടുതല്‍ ശ്ക്തിയേകും. ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ് എന്നിവര്‍ക്കൊപ്പം നായകന് എം.എസ്. ധോണിയും ചേരുന്നതോടെ മധ്യനിര ശക്തം. സീസണില്‍ മികച്ച പ്രകടനം നടത്തിയ ഹര്ഭജന്-ജഡേജ-താഹിര്‍ സ്പിന്‍ ത്രയത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് പത്തു വിക്കറ്റിന് തോറ്റാണ് മുംബൈയുടെ വരവ്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് മുംബൈയുടെ പ്രശ്നം. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒഴികെ മുന്‍നിരയില്‍ ആരും സ്ഥിരത പുലര്‍ത്തുന്നില്ല. മധ്യനിരയാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. മലിംഗ-ബുംറ ബൗളിങ്ങ് സഖ്യത്തിലാണ് മുംബൈയുടെ പ്രതീക്ഷ. മികച്ച സ്പിന്നറുടെ അഭാവം ചെന്നൈയിലെ പിച്ചില്‍ ടീമിന് തിരിച്ചടിയായേക്കും. ഇരുവരും ഇതിനുമുമ്പ് ഇരുപത്തഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ പതിനാലിലും മുംബൈ വിജയിച്ചു. ചെന്നൈക്ക് വിജയിക്കാനായത് പതിനൊന്ന് മത്സരങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: