കൊച്ചി: വോട്ട് കച്ചവടം നടന്നുവെന്ന സിപിഎമ്മിന്റെ ആരോപണം പരാജയഭീതികൊണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനം വരുന്നതിന്റെ മുന്‍പ് തന്നെ സിപിഎം പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ട് കച്ചവട ആരോപണം. സിപിഎമ്മും ഇടതുമുന്നണിയും മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. തങ്ങള്‍ തോറ്റിരിക്കുന്നു എന്ന് മുന്‍കൂര്‍ ആയി സിപിഎം പ്രഖ്യാപിക്കുകയാമെന്നും സുരേന്ദ്രന് കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. മുമ്പത്തേക്കാളും വലിയ മുന്നേറ്റം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: