വാരാണസി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാണ് ഘട്ടം പിന്നിടുമ്പോള്‍ ഒട്ടും ആവേശം ചോരാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് മോദി തരംഗം വീണ്ടും ആവര്‍ത്തിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാരാണസിയില്‍ വ്യാഴാഴ്ച മോദി പങ്കെടുത്ത റോഡ്ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വാരാണസിയില്‍ ഏഴ് കിലോമീറ്ററോളമാണ് മോദി അണികള്‍ക്കൊപ്പം സഞ്ചരിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ച ജനങ്ങളുടെ ആവേശവും തെരഞ്ഞെടുപ്പില്‍ ബിജംപി അനുകൂല സൂചനയാണ് നല്‍കുന്നത്. അതേസമയം മണ്ഡലത്തില്‍ മോദിക്കനുകൂല തരംഗം തന്നെ ആയിരിക്കുമെന്ന ഭയത്താലും ആയിരിക്കും കോണ്‍ഗ്രസ് അവസാനം പ്രിയങ്കയെ മാറ്റി അജയ് റായ്യെ തന്നെ ഇത്തവണയും എതിര് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്.
അവസാനഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവ്, കോണ്‍ഗ്രസ്സിന്റെ അജയ് റായ് എന്നിവരാണിപ്പോള്‍ മോദിക്കെതിരായി വാരാണസിയില്‍ മത്സരിക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ മോദി വാരണസിയില്‍ നിന്നും വഡോദരയില്‍ നിന്നും മത്സരിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സമയത്ത് മോദി വാരാണസിയില്‍ മിക്കപ്പോഴും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാരാണസിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
രാജ്യം സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ സുരക്ഷയും പ്രധാനമാണ്. രാജ്യസുരക്ഷ സമാധാനത്തേയും വളര്‍ച്ചയേയും സ്വാധീനിക്കുന്ന ഘടകം തന്നെയാണെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി അറിയിച്ചു. വാരാണസിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്, കാല ഭൈരവന്റെ അനുഗ്രഹമുള്ള നഗരം കൂടിയാണിത്. ദൈവത്തിന്റ കാവല്‍ക്കാരനാണ് കാലഭൈരവന്.
ഇത് ഇപ്പോള്‍ പുതിയ ഇന്ത്യയാണ്. ഇവിടെ ആരും ആരുടെ മുന്നിലും തലകുനിക്കുകയും അടിയറവും പറയില്ലെന്നും രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും മോദി പറഞ്ഞു. വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ േേശഷമായിരിക്കും മോദി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: