തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ തീരദേശത്തുളള ജനങ്ങള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്കാന് മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ ശക്തമായ മഴയ്ക്കും,കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് തീരുമാനം.രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്.
ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി. റിലയന്‍സ് മുന്നോട്ട് വച്ച ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിച്ചാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചത്.
ഇതു കൂടാതെ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 70 വയസ്സ് പിന്നിട്ട ഏഴ് തടവുകാരെ വിട്ടയക്കാനുള്ള ജയില്‍ സമിതിയുടെ ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. ഈ തടവുകാര്‍ ആരൊക്കെയാണെന്ന വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: