വാരണാസി: ജീവന് പണയപ്പെടുത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ സംഘടനയെ നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ കാര്യകര്‍ത്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രവര്‍ത്തകരെ മാതൃക ആക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വാരണാസിയിലെ പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ പോയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് കേരളത്തിലുളളത്. ബംഗാളിലെ സ്ഥിതിയും മറിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താന്‍ ജയിക്കുമോ പരാജയപ്പെടുമോയെന്നത് വിഷയമല്ല. ജനാധിപത്യം വീണ്ടും വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: