കാലടിയില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത
സര്‍വകലാശാലയ്ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ
കാലടി: ഇത് ആരുടെ പ്രതിമ? കാണുന്നവര്‍ക്കെല്ലാം സംശയം. മുഖ്യമന്ത്രി പിണറായി വിജയന്റേതോ? വിദ്യാഭ്യാസ മന്ത്രിയുടേതോ, അതോ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടേതോ, വൈസ് ചാന്സലറുടേതോ? അതല്ലെങ്കില്‍ സംസ്ഥാനത്തെ ഒരു മതന്യൂനപക്ഷ വിഭാഗത്തെ അപഹസിക്കുന്നതോ?
കാലടിയില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്കു മുന്നിലാണ് പ്രതിമ. കണ്ണുമാത്രം പുറത്തുകാണിച്ച് കറുത്ത പര്‍ദ ധരിച്ച് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ നില്ക്കുന്ന രൂപം സര്‍വകലാശാല അധികൃതരുടെ അറിവോടെയും സമ്മതത്തോടെയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഏതായാലും ആദിശങ്കരാചാര്യരുടെ പ്രതിമയല്ല, മുമ്പ് ഏറെ നാള് കെട്ടിപ്പൊതിഞ്ഞ് വച്ചിരുന്നെങ്കിലും ഇപ്പോള്‍ ശങ്കരപ്രതിമ സര്‍വകലാശാലയ്ക്ക് മുന്നിലുണ്ട്.
രണ്ടാഴ്ച മുമ്പ് നടന്ന സര്‍വകലാശാല യൂണിയന് കലോത്സവത്തിന്റെ ഭാഗമായാണ് ആഭാസകരമായ രീതിയില്‍ എംസി റോഡിനു സമീപം സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഇതു വച്ചിരിക്കുന്നത്. സര്‍വകലാശാല യൂണിയന് ഭരിക്കുന്ന സിപിഎം വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്എഫ്ഐയാണ് സ്ഥാപിച്ചത്. പ്രവേശന കവാടത്തില്‍ ബോര്‍ഡോ കൊടിതോരണങ്ങളോ വയ്ക്കരുതെന്ന ചട്ടം ലംഘിച്ചാണ് നടപടി.
യുജിസി ഫണ്ടായ ഏഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച് കലോത്സവം നടത്തിയെന്ന് കണക്കുണ്ടാക്കിയെങ്കിലും മൂന്നില്‍ ഒന്ന് പോലും ചെലവിട്ടിട്ടില്ലെന്ന ആരോപണമുണ്ട്. ശബരിമല തീര്‍ഥാടനത്തെ അവഹേളിച്ച് കലോത്സവ ഘോഷയാത്രയില്‍ ദൃശ്യം അവതരിപ്പിച്ച് സര്‍വകലാശാല വിവാദമുണ്ടാക്കിയിരുന്നു.
അടുത്ത മാസം ആദ്യം ശ്രീശങ്കര ജയന്തിയാണ്. ആഘോഷങ്ങളില്‍ കാലടി മുഴുവന്‍ മുഴുകുമ്പോള്‍ ശങ്കരാചാര്യരുടെ സ്മൃതിയിലുള്ള സര്‍വകലാശാലയില്‍ ശങ്കര പ്രതിമയ്ക്കു മുന്നില്‍ നിന്ന് ഈ കോലം നീക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആദിശങ്കര ജന്മദേശ വികസനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: