ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യത്യസ്തത വിളിച്ചോതി. അമേഠിയില്‍ രാഹുലിനൊപ്പം പത്രിക നല്കാന് എത്തിയത് അമ്മയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയ, സഹോദരി പ്രിയങ്ക വാദ്ര, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരാണ്.
എന്നാല്‍ മോദിക്കൊപ്പം എത്തിയത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്, തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരടക്കം മുഴുവന്‍ എന്‍ഡിഎ നേതാക്കളും നിരവധി കേന്ദ്രമന്ത്രിമാരുമാണ്.
പാര്‍ട്ടിയുടെയും എന്‍ഡിഎയുടേയും കരു ത്തും പരസ്പരബന്ധവും വിളിച്ചോതുന്ന ഒന്നായിരുന്നു അത്. തൊണ്ണൂറ്റിയൊന്ന് വയസുള്ള ബാദലിന്റെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് മോദി മറ്റു നേതാക്കളെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: