കൊച്ചി: മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന കാരണത്താല്‍ പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ നിന്നു മാറ്റുന്ന 150 രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതു വ്യക്തമാക്കി മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പാലക്കാട് കേരള മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേരള മെഡിക്കല്‍ കോളേജിന് കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇവിടെ നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ 17 സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ 13 മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കാവുന്നതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചാല്‍ കുട്ടികളെ മാറ്റാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ കോളജുകളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി മേയ് 21ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: