ഗെറ്റാഫേ: സിനദിന്‍ സിദാന് മുഖ്യപരിശീലകനായി തിരിച്ചെത്തിയിട്ടും റയല്‍ മാഡ്രിഡിന്റെ തലവര മാറിയിട്ടില്ല. ഫോമിലേക്കുയരാന്‍ പെടാപ്പാടുപെടുന്ന റയല്‍ മാഡ്രിഡിനെ ഗറ്റാഫെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി.
ലാലിഗയില്‍ സ്വന്തം തട്ടകത്തിന് പുറത്ത് ഇത് മൂന്നാം തവണയാണ് റയല്‍ മാഡ്രിഡിന് വിജയം നേടാന്‍ കഴിയാതെ പോകുന്നത്.
ഈ സമനിലയോടെ റയല്‍ മാഡ്രിഡ് 34 മത്സരങ്ങളില്‍ 65 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. റയലിന്റെ ലാലിഗ കിരീടമോഹങ്ങള്‍ അസ്തമിച്ചുകഴിഞ്ഞു. അതേ സമയം റയലിന്റെ എതിരാളികളായ ബാഴ്സലോണ കിരീടത്തിനടുത്തെത്തി നില്‍ക്കുകയാണ്. 34 മത്സരങ്ങളില്‍ 80 പോയിന്റുള്ള അവര്‍ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ബാഴ്സയ്ക്ക് കിരീടം ഉറപ്പാകും.
റയലിനെ തളച്ച ഗെറ്റാഫെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ നിലനിര്‍ത്തി. 34 മത്സരങ്ങളില്‍ 55 പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്.
ഗെറ്റാഫെയുമായി സമനില പിടിച്ചത് നാണക്കേടാണ്. ആദ്യ പകുതിയില്‍ ടീം അവസരങ്ങള്‍ സൃഷ്ടിച്ചതാണ്. പക്ഷെ മുതലാക്കാനായില്ല. കരീം ബെന്‍സേമ, ഗാരെത്ത് ബെയ്ല് എന്നിവരൊക്കെ അവസരങ്ങള്‍ തുലച്ചു. ഈ മത്സരഫലത്തില്‍ ഒട്ടും സന്തോഷമില്ലെന്ന് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: