ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ കഴിയുന്ന ആര്‍ട്ടിലറി ഗണ്ണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു തരത്തിലുള്ള ആർട്ടിലറി ഗണ്ണുകളാണ് നിർമ്മിക്കുന്നത്. ഇവയിലൊന്ന് പാക്കിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകർക്കാൻ ശേഷിയിൽ നിർമിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രതിരോധ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ഹെലികോപ്ടറുകളും ആയുധങ്ങളും സൈന്യത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു. 1985ലെ ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള എ.കെ 47 തോക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
130 കോടി ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. വിദേശരാജ്യങ്ങളില്‍ പ്രതിരോധ രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഹെലികോപ്ടറാണ് ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് 10 ലക്ഷം എ.കെ 47 തോക്കുകള്‍ ആവശ്യമാണ്. ഇന്ത്യയില്‍ നിര്‍മിച്ച ശേഷം ബാക്കി വരുന്നവ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി വ്യക്തമാക്കി.
തന്റെ സര്‍ക്കാരിന് കീഴില്‍ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ബഹിരാകാശത്തെ സുരക്ഷയെ സംബന്ധിച്ച് ആരും ബോധവാന്മാര് അല്ലായിരുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: