വാരണാസി: നോട്ട് നിരേധനം രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമായെന്ന ആരോപണം തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 50,000 കോടിയുടെ ബിനാമി സ്വത്തുക്കളാണ് ഈ തീരുമാനത്താല്‍ കണ്ടുകെട്ടിയത്. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും മോദി പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
500ന്റേയും 1000ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നത് പറയുവര്‍ ഇത് തെളിയുക്കുന്നതിനുള്ള കണക്കുകള്‍ ഒന്നും കാണിക്കാന്‍ ഇല്ലാതെ വെറുതെയാണ് ആരോപിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം സംസാരിച്ചപ്പോള്‍ ജനങ്ങള്‍ അവരുടെ മുഖത്തടിച്ചാണ് മറുപടി നല്‍കിയത്. രാജ്യത്തെ അഴിമതിയും കള്ളപ്പണവും തടയുന്നതിനാണ്. അല്ലാതെ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്നും മോദി പറഞ്ഞു.
രാജ്യത്തെ പൗരന്മാര്ക്ക് അവരുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആ തീരുമാനം. അഴിമതിക്കാരായ ഉദ്യോഗസഥരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്.
നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചവര്‍ ഇപ്പോള്‍ സംസാരിക്കുന്നുപോലുമില്ല. പക്ഷേ അവരുടെ ഉള്ളില്‍ ഇപ്പോഴും തേങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം നിരോധനം വന്നതോടെ അവരുടെ രഹസ്യ സമ്പാദ്യങ്ങളാണ് ഇതോടെ ഇല്ലാതായത്. മൂന്ന് ലക്ഷത്തില്‍ അധികം പേപ്പറുകളില്‍ മാത്രമുണ്ടായിരുന്ന വ്യാജ കമ്പനികളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടിയത്.
കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍ തുടങ്ങി. നികുതി വരുമാനവും വര്‍ധിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: