കട്ടങ്കുഡി : ശ്രീലങ്കയിലെ മുസ്ലിം സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് കട്ടങ്കുടി. ഒട്ടേറെ അറബിക് കൈയ്യെഴുത്ത് ശാസ്ത്രം ഉള്‍പ്പടെയുള്ള ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം കൂടിയാണ് കട്ടങ്കുടി. എന്നാല്‍ ഇന്നി ലോകത്തെ തന്നെ നടുക്കിയ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിമിന്റെ ജന്മ സ്ഥലം കുപ്രസിദ്ധി ആര്‍ജിച്ചിരിക്കുന്നത്.
കൊളംബോയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ 350ഓളം പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന പ്രാദേശിക വിഘടനവാദി സംഘടനയ്ക്ക് ഹാഷിം കട്ടങ്കുടിയില് രൂപം നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് തൗഹീദിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 50,000 ഓളം മുസ്ലിം കുടുംബങ്ങളാണ് കട്ടങ്കുടിയില് താമസിക്കുന്നത്. ഇവര്‍ തീവ്രമായ യാഥാസ്ഥിതിക വിഭാഗത്തില്‍ പെട്ടവരാണ്.
സമൂഹമാധ്യമങ്ങളേയും വിഘടനവാദി സംഘടനയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു. ഇതിലൂടെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളിലേക്ക് ഇസ്ലാമിന്റേയും ഭീകരവാദത്തോടുമുള്ള താത്പ്പര്യം ഉണ്ടാക്കാനും ശ്രമിച്ചു. തീവ്ര ഇസ്ലാമിക് ആശയങ്ങളാണ് ഇതിലൂടം പ്രചരിപ്പിച്ചിരുന്നത്.
ഐഎസുമായി ബന്ധമുള്ള ഈ സംഘടനയുമായി ബന്ധമുള്ളവര്‍ ഇന്ന് ശ്രീലങ്കയില്‍ സുക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയാണ്. ചാവേര്‍ ആക്രമണം നടത്തിയ ഒമ്പത് പേര്‍ക്ക് കട്ടങ്കുടിയുമായി ബന്ധമുണ്ടെന്നും രണ്ട് പോലീസ് ഉേദ്യാഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ മാതാവിനെ കട്ടങ്കുടി പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അഞ്ച് മക്കളില്‍ ഏറ്റവും മൂത്തയാളാണ് ഹാഷിം.
അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാഷിം ആണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഹാഷിമുമായി നല്ല ബന്ധമല്ല പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്ക മുസ്ലിമിന്റെ മണ്ണാണ്. അവര്‍ മറ്റുള്ളവരുടെ നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നിങ്ങനെയുള്ള ആശയങ്ങള്‍ ബന്ധുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ ബന്ധുക്കള്‍ ഹാഷിമില്‍ നിന്നും അകലാനും ഇടയാക്കി. എന്നാലും ഇത്തരത്തില്‍ ക്രൂരമായ ഒരു പ്രവര്‍ത്തിക്ക് ഹാഷിം മുതിരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അയാളുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇയാള്‍ ഇന്ത്യയില്‍ താസമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: