കോഴിക്കോട്: അഞ്ചുകോടി രൂപ കോഴ ആവശ്യപ്പെട്ടു എന്ന വിവാദ ഒളിക്യാമറ സംഭവത്തില്‍ കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനില്‍ നിന്ന് മൊഴിയെടുത്തു. കോഴിക്കോട് ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവുവാണ് മൊഴിയെടുത്തത്. രാഘവന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കെ. ശ്രീകാന്തില്നിന്നും മൊഴിയെടുത്തിട്ടുണ്ട്.
ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ രാഘവന് പറഞ്ഞ വസ്തുതകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. കളക്ടര്‍ അടുത്തദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദറിപ്പോര്‍ട്ട് കൈമാറും.
മാര്‍ച്ച് പത്തിനായിരുന്നു ടിവി 9 ചാനല്‍ സംഘം കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ. രാഘവന് എംപിയെ ഓഫീസിലെത്തി കണ്ടത്. അഞ്ചുകോടി രൂപ കോഴ കൈപ്പറ്റാന്‍ സന്നദ്ധത അറിയിച്ച രാഘവന് പണം ദല്‍ഹിയിലെ സഹായിക്ക് കൈമാറാന്‍ നിര്‍ദേശിക്കുന്ന ദൃശ്യം ഒളി ക്യാമറ വഴി മാധ്യമ സംഘം ചിത്രീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ചാനല്‍ വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: