ന്യൂദല്‍ഹി: ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ. ഒന്‍പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു.
നാളെ പോളിങ് ബൂത്തിലെത്തുന്ന ഉത്തര്‍പ്രദേശിലെ കനൗജ്, ഹര്‍ദോയ്, സീതാപൂര്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാറാലികള്‍ നടന്നു. ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലികള്‍. അവസരവാദികളുടെ കൂട്ടുകെട്ടാണ് മഹാസഖ്യമെന്ന് പ്രധാനമന്ത്രി മോദി പരിഹസിച്ചു. താനൊരു പിന്നാക്കക്കാരനാണ്, എന്നാല്‍ ജാതിരാഷ്ട്രീയത്തിലേക്ക് തന്നെ വലിച്ചിടരുത്. ഒരു പിന്നാക്കക്കാരന് രാജ്യം ഭരിക്കാന്‍ സാധിച്ചതായി ഇവര്‍ ജനങ്ങളെ അങ്ങനെയെങ്കിലും അറിയിക്കട്ടെയെന്നും മോദി പറഞ്ഞു.
നാലാം ഘട്ടത്തില്‍ ബിഹാര്‍ (അഞ്ച് മണ്ഡലം), ജമ്മു കശ്മീര്‍ (ഒന്ന്), ഝാര്‍ഖണ്ഡ് (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (17), ഒഡീഷ (ആറ്), രാജസ്ഥാന് (13), ഉത്തര്‍പ്രദേശ് (13), ബംഗാള്‍ (എട്ട്) ഇവയാണ് പോളിങ് ബൂത്തിലെത്തുന്നത്. മെയ് ആറിനാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. മെയ് 12, 19 തീയതികളിലായി അവശേഷിക്കുന്ന മണ്ഡലങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: